അവളൊരു ഹൂറിയായിരുന്നു . അയാളുടെ മനസ്സിൽ പടർന്നു കയറിയ വസന്തം. ഹൃദയത്തിന്റെ ഓരോ മിടിപ്പും അവളുടെ പേര് ചെല്ലുന്നത് പോലെ. അവളൊന്നു ചിരിച്ചാൽ അയാൾക്കു പെരുന്നാളാണ്. കൈയൊന്നു പിടിച്ചാൽ ഉള്ളിൽ മഞ്ഞു മഴയാണ് . പക്ഷെ ആ കണ്ണുകളിലേക്യു് നോക്കാൻ അയാൾ ഭയന്നു . ഉള്ളിൽ നുരഞ്ഞു പതയുന്ന സ്നേഹം കണ്ണുകളിൽ നിഴലികയുമോ എന്ന ഭയം. ഒരാളുടെ സാമീപ്യം മനുഷ്യനെ എത്ര മാത്രം മാറ്റുന്നതെങ്ങനെയെന്നു അയാൾ പലപ്പോഴും ചിന്തിച്ചു . അവളുടെ നിഴലൊന്നു കണ്ടാൽ മതി , ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങും. ഇങ്ങനെ മിടിച്ചാൽ ഹൃദയം പൊട്ടി പൂവൂലെ എന്ന് വരെ അയാൾ സംശയിച്ചു.പാവം ഹൃദയവും അതിനേക്കാൾ പാവമായ ആയാളും .
എങ്കിലും ഒരിക്കയാൽ പോലും അവളോടത് പറയാൻ അയാൾക്കു കഴിഞ്ഞില്ല. പറയാത്ത പ്രണയത്തിന് വല്ലാത്ത ശക്തിയാണത്രേ , പറഞ്ഞാലതു പോയാലോ? സത്യത്തിൽ കാര്യമതല്ല. അയാൾക്കു\ഭയമാണ് - പ്രണയം നിരസിക്യപ്പെടുമോ എന്ന കാമുകന്റെ ഭയം. പ്രതീക്ഷയുടെ വാതിലുകൾ തത്കാലം തുറന്നത് തന്നെ ഇരിക്യാട്ടെ ... അതല്ലേ മനുഷ്യനെ മുന്നോട്ട് നയികയുന്നതു. അയാൾക്കിനിയും ഒരു പാട് ദൂരം പോകാനുണ്ട് .
കരിയില കോഴിയും പോലെ കാലം കടന്നു പോയി . ...അവളും . ആയാളും അയാളുടെ പ്രണയവും മാത്രം ബാക്കിയായി . പിരിയുന്ന നിമിഷത്തിൽ അവളൊന്നു തിരിഞ്ഞു നോക്കുമെന്നയാൾ നിനച്ചു, അതും പാഴ്‍മോഹമായി. ദിവസങ്ങളുടെ ഒഴുക്കിൽ ആയാളും പെട്ടു . പുതിയ നഗരങ്ങൾ , പുതിയ കാഴ്ചകൾ , പതിയ ബന്ധങ്ങൾ. എങ്കിലും ഹൃദയത്തിന്റെ ഒരു കോണിൽ അവളൊരു സുഘമുള്ള നോവായി കഴിഞ്ഞു കൂടി.
വർഷങ്ങൾക്കപ്പുറം അപ്രതീക്ഷിതമായാണ് അവളുടെ ശബ്ദം ഒന്ന് കേട്ടത്. ഒരു സുഹൃത്ത് വഴി കിട്ടിയതാണു നമ്പർ. ഒരു പാട് നേരത്തെ ആലോചനകയു ശേഷം വിളൈക്യമെന്ന തീരുമാനത്തിലെത്തി. ഡയല് ചെയ്യുമ്പോൾ അയാളുടെ കൈകൾ വിറകെയുവാനും നെഞ്ഞിടികയുവാനും തുടങ്ങിയതാണ്. കാൾ എടുക്കുമോ, തന്നെ മനസ്സിലാകുമോ എന്നുള്ള ആവലായ് തികൾ വേറെ . അവിടുന്നോരു ഹലോ കേട്ടപ്പോൾ "ഞാൻ താനെ കൂടെ പഠിച്ച .... " എന്നൊരു വിധം പറഞ്ഞൊപ്പിച്ചു . അതിനുള്ളിൽ തന്നെ മറുപടിയെത്തി - "Wow ഹൌ ഏറെ യു??" ഇംഗ്ലീഷ് ശരികയു പടികയാത്തതിന്റെ കുറവ് അന്നാണയാൾ ശരികയുമറിഞ്ഞത് . അവൾ ഉത്തരത്തിനു കാത്തു നിന്നില്ല .. ചറ പറ ചോദ്യങ്ങളായിരുന്നു. അയാൾ ഒരു വിധം പറഞ്ഞൊപ്പിച്ചു പലതും. ഒടുവിൽ കാൾ കട്ട് ചെയ്യുമ്പോഴേക്യും പകല് മുഴുവൻ പറമ്പിൽ പണിയെടുത്ത വിധം അയാൾ തളർന്നിരുന്നു. എങ്കിലും കഴിഞ്ഞ കുറെ വർഷങ്ങളിൽ അയാൾ ഇത്ര മാത്രം സന്തോഷിച്ച ഒരു ദിവസം ഉണ്ടാവില്ല. പിന്നീട് ഇടവിട്ടു ഫോൺ വിളികൾ പതിവായി. ഗൂഗിൾ ചാറ് കണ്ടു പിടിച്ചവനെ അയാൾ മനസാലെ തൊഴുതു. ഇടയ്ക്കു സമയം കിട്ടുമ്പോഴും അല്ലാത്തപ്പോഴും ഇന്റർനെറ്റ് കഫെകളിൽ അയാൾ ഒരു നിത്യ സന്ദർശകനായി. ആ ആവേശവും പതിയെ കെട്ടടങ്ങി. കോളുകളുടേയും ചാറ്റുകളുടെയും ഇടവേളകൾ വർധിച്ചു വന്നു. പിനീട്\ മറുപടികൾ എത്താതായി.
കാലം പിന്നെയും മുന്നോട്ടു തന്നെ പോയി . വീട്ടിൽ തിരക്ക് പിടിച്ച കല്യാണാലോചനയാണ് . അയാളുടെ ജീവിതത്തിലേക്യു് നാട്ടിലെ പേര് കേട്ട ഒരു ബ്രോക്കർ വഴി അങ്ങനെ ഒരു പെണ്ണും കേറി വന്നു. വീട്ടുകാർക്കും നാട്ടുകാരുമെല്ലാം പറഞ്ഞു നല്ല ബന്ധമാണ്, ആവർത്തിച്ചാവർത്തിച്ചു അയാൾക്കും തോന്നി , നല്ല ബന്ധമാണ്. നല്ല നിലാവുള്ള ആ രാത്രിയിൽ തന്റെ മാറിൽ തലവെച്ചുറങ്ങുന്ന ഭാര്യയെ നോക്കി അയാൾ പതിയെ കണ്ണുകളടച്ചു. അടഞ്ഞ കണ്ണുകളിൽ ഇപ്പോഴും പഴയൊരു മുഖമാണ്. കാലത്തിനു മായ്ക്കയാണ് പറ്റാത്ത ഒരു മുഖം.

