Search This Blog

Friday, 25 July 2025

ക്‌ളാര

 മലയാളികളെ എക്കാലത്തും ഭ്രമിപ്പിച്ച പ്രണയകഥകളിലൊന്നാണ് തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെയും ക്ലാരയുടേതും. വര്ഷങ്ങളെമ്പാടു കഴിഞ്ഞിട്ടും ഇന്നും ആളുകൾ അതിനെപ്പറ്റി ചർച്ച ചെയ്യുന്നു എഴുതുന്നു. കഥയിലെ യഥാർത്ഥ നായിക രാധയാണെങ്കിലും ക്ലാറെയാണ് എല്ലാ ചർ ച്ചകളിലെയും താരം.

കുട്ടിക്കാലത്തു തൂവാനത്തുമ്പികൾ കാണാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. കിടന്നിരുന്ന മുറിയിൽ ടീവി വെച്ച് മമ്മിയും പാർവതി ചേച്ചിയും കാണുമ്പോൾ എന്നോട് തിരിഞ്ഞു കിടന്നുറങ്ങാനാണ് പറയാറ്. കുട്ടികൾക്ക് ചേർന്ന സിനിമ അല്ലെന്നായിരുന്നു വാദം. പുതപ്പു തലയിലൂടെ വലിച്ചിട്ടു ഞാൻ കാതോർത്തു കിടന്നിരുന്നത് ഇപ്പോഴുമോർക്കുന്നു. 

പിന്നീടെപ്പോഴാണ് ആദ്യമായി കണ്ടതെന്നോർമ്മയില്ല, അവസരം കിട്ടിയപ്പോഴൊക്കെ കണ്ടു ചെറുപ്പകാലത്തെ കെറുവിപ്പു തീർത്തു ഞാൻ . ഈയിടെ സുഹൃത്തുക്കളുടെ ഒരു ഡിസ്കഷനില്  വീണ്ടും തൂവാനതുമ്പികൾ കയറി വന്നു. അവർക്കാർക്കും എന്നെപ്പോലൊരു ഫാസിനേഷൻ ആ സിനിമയോട് തോന്നിയിട്ടില്ല.  ഒരു സുഹൃത്തിന്റെ അഭിപ്രായത്തിൽ ആളുകൾക്ക് ക്ലാരയോടുള്ള ഫാസിനേഷൻ "ഫ്രീ സെക്സ്" ആൻഡ് "നോ കമ്മിറ്റ്മെന്റ് " എന്ന കോൺസെപ്റ് കൊണ്ടാവാം എന്ന് വരെ എത്തി ഡിസ്കഷൻ. അപ്പോഴാണ് ഞാൻ എന്ത് കൊണ്ടാണ് ഞാൻ ഇത്രയും ഫാസിനേറ്റഡ് ആവാൻ കാര്യം  എന്ന് ചിന്തിച്ചത്. ഞാൻ എല്ലാകാലത്തും ഒരു പദ്മരാജൻ ഫാൻ ആണ്. അദ്ദേഹത്തിന്റെ സിനിമകൾക്ക് ഒരു പ്രത്യേക ആകർഷണമാണ്.

പക്ഷെ തൂവാനത്തുമ്പികളുടെ കാര്യത്തിൽ സത്യത്തിൽ എന്റെ ഫാസിനേഷൻ ക്‌ളാരയോടായിരുന്നു. കഥയിൽ ജയകൃഷ്ണന്റെ കാരക്ടറൈസേഷനെക്കാൾ എന്നെ ആകർഷിച്ചത് ക്ലാറയുടേതാണ്. ജയകൃഷ്ണൻ സത്യം പറഞ്ഞാൽ നമ്മൾ കാണുന്ന പല ആണുങ്ങളുടെയും ഒരു പ്രതിചായയാണ് . ധനിക കുടുംബം, ആരും പ്രതീക്ഷിക്കയാത്ത ഒരു സുഹൃത്‌വലയം, ആരെയും കൂസാത്ത പ്രകൃതം, പിന്നെ എല്ലാ ആണുങ്ങളും കൂടെ കൊണ്ട് നടക്കുന്ന വിർജിനിറ്റിയുടെ കുറെ (അബദ്ധ)ധാരണകളും. അതാണ് ജയകൃഷ്ണന്റെ ആകെത്തുക.

പക്ഷേ ക്‌ളാര മറ്റു പെണ്കുട്ടികളെപ്പോലെയല്ല, 1980 കാലിലെ നായികാ സങ്കൽപ്പത്തിൽ നിന്ന് ഒരു പാട് വ്യത്യസ്തയാണ്, അവിടെയാണ് പദ്മരാജന്റെ റിയൽ മാജിക് എന്നെനിക്കയു തോന്നിയതു. വ്യപിചാരത്തിലേക്യു് അറിഞ്ഞു കൊണ്ട് ഇറങ്ങി വന്നവളാണ്. എടുപ്പിലും നടപ്പിലും നോട്ടത്തിലും സ്ത്രീയുടെ വശ്യത നിറഞ്ഞു നിൽക്കുമ്പോഴും വളരെ വ്യക്തമായ ചിന്താശേഷിയും  നിലപാടും ഉള്ള  ഒരു സ്ത്രീ. ഇംഗ്ലീഷിൽ പറഞ്ഞാൽ, "ബ്യൂട്ടി വിത്ത് ബ്രയിൻസ് ".

സത്യത്തിൽ ക്‌ളാര ജയകൃഷ്ണനറെ പ്രണയമല്ല, അയാളുടെ ഒരു ഫാന്റസി ആണ്. അല്ലെങ്കിൽ അയാൾ എന്നോ മനസ്സിൽ കുറിച്ചിട്ട വിർജിനിറ്റിയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളുടെ പേരിൽ അവളെ പ്രൊട്ടക്ട ചെയ്യേണ്ടതും  കൂടെ കൂട്ടേണ്ടതും തന്റെ ഒരു കടമ ആണെന്നും  ധരിച്ചു  വെച്ചിരിക്കയായാണ് ജയകൃഷ്ണൻ. അയാൾ അവളെ പ്രപ്പോസ് ചെയ്യുന്ന സമയത്തു പോലും പ്രതിഫലിക്കയുന്നതു ഒരു ദുഃഖം കലർന്ന ഭാവമാണ്. നീ എന്റെ അവസാനത്തെ കച്ചിത്തുരുമ്പാണെന്ന മട്ടിൽ. അതെങ്ങനെ സിനിമയിൽ മോഹൻലാലിന്റ മുഖത്തു വന്നു എന്നറിയില്ല(എനിയ്ക്കു മാത്രം തോന്നിയതായിരിക്യാം  ചിലപ്പോൾ). ഇവിടെ ആണ് ക്‌ളാര എന്ന സ്ത്രീയുടെ ബ്രില്ലിയൻസ് എനിയ്ക്കു തോന്നിയത്. വളരെ ഈസി ആയ ഒരു യെസ്  കൊണ്ട് അവൾക്കു മണ്ണാറത്തൊടിയിലെ വീട്ടമ്മയായി മാറാമായിരുന്നു. ഒരു പക്ഷെ കൊടുത്ത വാക്കിന്റെ പേരിൽ കെട്ടിയ താലിയുടെ പേരിൽ ജയകൃഷ്ണൻ അവളെ പൊന്നു പോലെ നോക്കും, പക്ഷെ അവൾക്കയാളുടെ പ്രണയമാകുവാൻ കഴിയുമോ? അങ്ങനെ  അല്ലാതിരികെയുമ്പോൾ അവളും അയാളും  ജീവിതം മുഴുവൻ സംതോഷമായിരിക്കയുമൊ. എന്റെ അഭിപ്രായത്തിൽ ക്ലാരയുടെ നോ യുടെയും  അവളുടെ തിരോധാനത്തിന്റെ പിന്നെലെ ഒരു  കാരണം അതാണ്. അർഹികയാത്ത ഒരിടത്തു കയറിയിരുന്നു അവളുടെയും അയാളുടെയും ജീവിതം പാഴാക്കാൻ അവൾ ഒരുക്കമായിരുന്നില്ല. ക്‌ളാരയുടെ ഈ തിരിച്ചറിവും ഉൾകാഴ്ചയുമാണ് എന്നെ  അവളിലേക്കയാകര്ഷിച്ച ഏറ്റവും വലിയ ഘടകം. 

അങ്ങനെ മലയാളികൾ മുഴുവൻ ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയകഥ പറയുമ്പോൾ, ഞാൻ എന്നും ക്‌ളാരയുടെ വകതിരിവിനെ  നാമിച്ചുകൊണ്ടേ ഇരിക്കയും .

Friday, 27 December 2024

"ഇന്നിന്റെ മാധുര്യം അവശേഷികയുന്നു"

 പ്രിയപ്പെട്ട എഴുത്തു കാരനെയോ എഴുത്തുകാരിയെയോ തിരഞ്ഞെടുക്കുക കഷ്ടമാണ്. ഓരോ കൃതിയും എഴുത്തുകാരനും  മനസ്സിൽ കോറിയിടുന്ന ചിത്രങ്ങൾ പലതാണ്, അവയുടെ സ്വാധീനം പലതാണ്. എങ്കിലും ചില എഴുത്തുകാർ എന്നും നമുക്ക് പ്രിയപ്പെട്ടവരായിരിക്യും. 

ചിത്രകഥകളിൽ നിന്ന് ചെറുകഥകളിയ്ക്കയും നോവലിലേക്കയും കൂടെറിയ കാലതെപ്പോഴോ  എന്റെ കൈയ്യിൽ വന്നു പെട്ടതാണ് "നാലുകെട്ട് ". അന്ന് തൊട്ടു തുടങ്ങിയതാണ് എം ടി  എന്ന സാഹിത്യകാരനോടുള്ള ആരാധന. അത് കഴിഞ്ഞു "മഞ്ഞു ".  വരികളിൽ വർണിക്യാൻ ആവാത്ത  ഒരു തരാം മാസ്മരികത. വായനക്കാരെ കൈ പിടിച്ചു മറ്റൊരു ലോകത്തേക്യു് കൊണ്ടുപോകാൻ കഴിയുന്ന മാജിക്. "രണ്ടാമൂഴം " വായിച്ചു കരഞ്ഞത്  ഇപ്പോഴും ഓർക്കുന്നു. പിന്നീട് കുറച്ചു ചെറുകഥാകളല്ലാതെ ഒന്നും വായിച്ചിട്ടില്ല അദ്ദേഹത്തിന്റേതായി. വല്ലാത്ത ഒരു നഷ്ടബോധം തോന്നുന്നു ഇപ്പോൾ. ഇനിയും ഒരു പാട് വായികയേണ്ടിയിരുന്നു. പക്ഷെ ജീവിതത്തിന്റെ തത്രപ്പാടുകളും, പിന്നെ സ്വതസിദ്ധമായ മടിയും തടസ്സമായി. ഇപ്പോഴും വൈകിയില്ല, അല്ലെ. അദ്ദഹത്തിന്റെ വാക്കുകൾ കടമെടുത്താൽ - "ഇന്നിന്റെ മാധുര്യം അവശേഷികയുന്നു" - മതിവരുവോളം ആ പാനപാത്രത്തിൽ നിന്ന് ഞാനും കോരികുടികയട്ടെ. 

Friday, 22 November 2024

ഒരറ്റത്തെ തീയും മറ്റേ അറ്റത്തെ വിഡ്ഢിയും

  സിഗരറ്റ് എന്ന  പ്രതിഭാസത്തിനോടുള്ള ഫാസിനേഷൻ തുടങ്ങിയതെപ്പോഴെന്നു ഓർമയില്ല . എന്തായാലും 'തീവണ്ടി'യിലെ നായകനോളം ചെറുതാവില്ല ഞാൻ അപ്പോൾ ... ഒരു ദിവസം ആഗ്രഹം സഹിക്കിയവയ്യാതെ ഉമ്മറത്തിരുന്നു പുക  വിട്ടുകൊണ്ടിരുന്ന ഡാഡിയോടു ചോദിച്ചു. ആദ്യം ഒന്നന്ധാളിച്ചെങ്കിലും ഒരു  ചിരിയോടെ എനിയ്ക്കു തന്നു ... പാതി വലിച്ച ഒരു സിഗരെറ്റ് കുറ്റി.  അന്ന് ഞാൻ വലിച്ചോ  എന്നൊന്നും ഓർമയില്ല . എന്തായാലും സംഭവത്തിനു ശേഷം, കുട്ടി ഇനിയും ചോദിക്കയെന്ടെന്നു വിചാരിച്ചിട്ടായിരിക്കയണം, ഡാഡി പിന്നെ എന്റെ മുന്നിലിരുന്നു വലിച്ചിട്ടില്ല .

    എന്നാൽ നമ്മൾ വിടുമോ? ഞാൻ വളർന്നപ്പോ ആഗ്രഹവും വളർന്നു . പലപ്പോഴും വഴിയിലൊക്കെ പലരും വലിച്ചിട്ട കുറ്റികൾ  കാണുമ്പോ വല്ലാത്തൊരു ആസക്തിയാണ് ഒന്നെടുത്തു വലികയാണ് . പിന്നെ വൃത്തി അല്പം കൂടുതലുള്ള കൂട്ടത്തിലായതിനാൽ ചെയ്തില്ല. അങ്ങനെയിരിക്കയെ ആണ് ഞങ്ങൾ ഷൊർണുരിലേക്യു് കുടിയേറുന്നത്. പുതിയ വീട്, പുതിയ അന്തരീക്ഷം .. കൂടെ ഒരു പറ്റം നമ്മുടെ കൂട്ടത്തിൽ കൂട്ടാൻ പറ്റുന്ന വില്ലന്മാരും. പറഞ്ഞപ്പോൾ എല്ലാവർക്കുമുണ്ട്അ ആഗ്രഹം, ഒന്ന് വലിച്ചു നോക്കാൻ. പക്ഷെ സിഗരറ്റു പോയിട്ട് ഒരു ബീഡി കുറ്റി  പോലും ഒപ്പിക്കയാണ് പറ്റിയില്ല. തോറ്റ്  പിന്മാറാൻ ഞങ്ങളും തയ്യാറായിരുന്നില്ല. ഞങ്ങളുടെ ആദ്യകാല പരീക്ഷണങ്ങൾ അങ്ങനെ ചന്ദനത്തിരിയിൽ തുടങ്ങി . പൂജാമുറിയിൽ വെച്ചിരുന്ന ചന്ദനത്തിരികൾ സ്ഥിരമായി ഞങ്ങളുടെ പരീക്ഷണങ്ങക്കു ഇരകളായി . വായിൽ കത്തുന്ന ഭാഗം കയറ്റി വച്ച് പുകവിടലായിരുന്നു പരിപാടി. പലപ്പോഴും തീപ്പൊരി വീണു വായ പൊള്ളുമായിരുന്നു. എങ്കിലും ഞങ്ങൾ വിട്ടില്ല.

    സിഗരറ്റിന്റെ വെള്ള കടലാസിന്റെ ഉള്ളിൽ എന്താണെന്നു ഒരു  പിടിയുണ്ടായിരുന്നില്ല. ഉള്ളിൽ ഒന്നുമില്ലെങ്കിലും കടലാസു ചുരുട്ടി വലിച്ചാൽ എങ്ങനെ ഉണ്ടെന്നു അറിയാൻ  അങ്ങനെ ഞാൻ തീരുമാനിച്ചു.അങ്ങനെ ചന്ദനത്തിരിയിൽ നിന്നും ഞാൻ ന്യൂസ് പേപ്പറിലേക്യു് upgraded ആയി . ഓരോ ചുരുള് വലിച്ചു തീരുമ്പോഴും വായിൽ അവശേഷികയുന്ന വൃത്തികെട്ട രുചി കളയാൻ പല്ലു തേക്യണ്ട സ്ഥിതിയാണ് . എങ്കിലും വായപൊള്ളി പുക വിടേണ്ട കാര്യമില്ലല്ലോ . പക്ഷെ ഒരു ദിവസം  കുളിമുറിയിൽ നിന്ന് അസാധാരണമാം വിധം പുക വരുന്നത് കണ്ടു  വീട്ടിൽ നിന്നിരുന്ന ചേച്ചി  ഞാൻ അതിനുള്ളിൽ കടലാസു കത്തിച്ചു കളികയുകയാണെന്ന കാര്യം വീട്ടിൽ പറഞ്ഞു. അങ്ങനെ ആ ചാപ്റ്ററും ദി end .

    ഓർക്കാപുറത്താണ്  ഒരു ദിവസം എന്തോ പരത്തുന്നതിനിടയിൽ ഡാഡ്‌ഡിയുടെ മേശ  തുറന്ന ഞാൻ കണ്ടത്-  മഞ്ഞ നിറത്തിൽ  "Gold  Flake " എന്നെഴുതിയ ഒരു കൂട് . ഒരെണ്ണം എടുത്തു മറ്റേതെല്ലാം അഡ്ജസ്റ്റ് ചെയ്തു വെച്ചു . അന്നാണ് ആദ്യമായി ഒരു മുഴുവൻ സിഗരറ്റ് ഞാൻ വലികയുന്നതു. പിന്നെ ഇടയ്ക്കിടെ അതൊരു പതിവായി . കൂടു നിറഞ്ഞിരിക്കയുമ്പോൾ മാത്രമേ എടുക്കാറുള്ളു. അല്ലെങ്കിൽ പിടിക്യപ്പെടാൻ ചാൻസ് കൂടുതലായിരുന്നു.  കുളിമുറിയിലോ അല്ലെങ്കിൽ ചിലപ്പോഴൊക്കെ ടെറസിൽ എന്റെ ഒരു സ്ഥിരംസ്പോട്  സ്പോട് ഉണ്ട് , അയലത്തെ പറമ്പിലേക്യു് നോക്കി  ആരും കാണാതെ ഇരിക്കയാണ് പറ്റിയ ഒരു സ്ഥലം, അവിടെയിരുന്നാണ് വലി.

 പക്ഷെ കുറച്ചു കാലം കഴിഞ്ഞപ്പോ സിഗരറ്റിന്റെ എണ്ണം കുറയുന്നുണ്ടോ എന്ന് ഡാഡിക്യു് സംശയം  തുടങ്ങി എന്ന് തോന്നുന്നു. അഞ്ചോ ആറോ എണ്ണത്തിൽ  കൂടുതൽ, കൂട്ടിൽ കാണാറില്ല. നമ്മുടെ നില പരുങ്ങലിലായി. അതീന്നൊരെണ്ണമെടുത്തു വലിച്ചാൽ ഉറപ്പായും പിടിക്യപ്പെടും. അങ്ങേനെയാണ് ഞാനൊരു വഴി കണ്ടു പിടിച്ചത്- സിഗെരെറ്റ്‌ പതുക്കെ തെറുത്തു കുറച്ചു പുകയില മാത്രം എടുക്കും ഓരോന്നിലും നിന്നും, എന്നിട്ടു കടലാസിൽ ചുരുട്ടി വലിക്കയും. അപ്പൊ എണ്ണം കുറയില്ല- ഞാനും ഹാപ്പി ഡാഡ്‌ഡിയും ഹാപ്പി. കുറെ കാലത്തേക്യു് ഈ പരിപാടി തുടർന്നു. പക്ഷെ എന്ത് പറയാൻ, കാലം കുറെ കഴിഞ്ഞപ്പോ  ഡാഡി യുടെ വലിപ്പിൽ സിഗരറ്റ് പാക്കറ്റ് കാണാതായിതുടങ്ങി. എന്റെ പരീക്ഷണ നിരീക്ഷണങ്ങൾ അതോടെ അവസാനിച്ചു. 

ഇന്ന് വർഷങ്ങൾക്കിപ്പുറം വേണമെങ്കിൽ കാശ് കൊടുത്തു വാങ്ങി വലികയാമെന്ന സ്ഥിതിയിലെത്തിയപ്പോ, എന്തോ കാൻസർ എന്ന ആ മഹാ ഭീകരനെ ഒഴിവാക്കാൻ മനപ്പൂർവം ഞാൻ എന്റെ ആഗ്രഹങ്ങൾ പൊതിഞ്ഞു കീശയിലിട്ടു. 

ഈ പുക വലിച്ചു വിടുന്നതിൽ എന്ത് സുഖമാണെന്ന് ചോദിക്കയുന്നവരുണ്ട്. വലിച്ചവനല്ലേ അതിന്റെ ഗുണമറിയൂ. 

    







Monday, 27 May 2024

മരണം

 രംഗബോധമില്ലാത്ത കോമാളിയത്രേ മരണം . 

രംഗബോധമുള്ളവൻ/ ഉള്ളവൾ മരണം മാത്രമല്ലേ.  കോമാളികൾ നമ്മളല്ലേ? ജീവിക്യാൻ  കഷ്ട്ടപെടുന്നവർ. ഒടുവിൽ എല്ലാം മരണത്തിലേക്യു്മാ മാത്രമെന്ന്ത്രമെന്ന് മനസിലാക്കാതെ പാടുപെടുന്നവർ. 

Wednesday, 27 March 2024

ആടിന്റെ ജീവിതം

ഊണ് കഴിഞ്ഞു പതിവ് പോലെ ഉച്ചയുറക്കത്തിലായിരുന്നു ഞാൻ. അപ്പോഴാണ്  കാറിലിന്റെ ചില്ലിൽ മുട്ടൽ കേട്ടത്. പാതിയുറക്കത്തിൽ സവാരിക്കില്ല എന്ന് പറഞ്ഞു വീണ്ടും  ഉറങ്ങാൻ തുടങ്ങിയതാണ്. പക്ഷെ തിരിഞ്ഞു നടക്കുന്ന കസ്റ്റമേറെ റെയർ വ്യൂ മിററിൽ കണ്ടു ഞാൻ ഒന്ന് സത്യത്തിൽ ഞാനൊന്ന് ഞെട്ടി. ഈ മൂന്നു മൂന്നര വര്ഷത്തിനിടയിൽ പല തരം  ആളുകളുമായി യാത്ര ചെയ്തിട്ടുണ്ട്. പക്ഷെ ഇത് പോലൊരാൾ ആദ്യം. വിശ്വാസം വരാതെ കണ്ണുകൾ തിരുമ്മി നോക്കി, എന്നിട്ടു തല പുറത്തേയ്ക്കു നീട്ടി "കയറു" എന്ന് വിളിച്ചു പറഞ്ഞു. 

കസ്റ്റമർ മെല്ലെ തിരിച്ചു നടന്നു കാറിനടുത്തെത്തി. ചാടിയിറങ്ങി ഞാൻ ഡോർ തുറന്നു കൊടുത്തു. കഷ്ടിച്ചാണ് പുള്ളി അകത്തു കടന്നത്, ഇരുപ്പും  ഇത്തിരി കഷ്ട്ടം തന്നെ. ഞാൻ പരമാവധി സീറ്റ് മുന്നിലെക്യു് വലിച്ചിട്ടു കണ്ണാടി  ശരിയാക്കി പതിവില്ലാത്ത ആ കസ്റ്റമേറെ ഒളികണ്ണിട്ടു നോക്കി . യാത്രാക്ഷീണം വിടാഞ്ഞിട്ടോ എന്തോ മുഖം വല്ലാതെ ക്ഷീണിച്ചിരുന്നു. ആ കണ്ണുകളിൽ വല്ലാത്തൊരു വിങ്ങൽ,  കണ്ണീൽ ചാലുകൾ പോലെ മുഖത്തു  വരകൾ. മുഖത്തെ ദൈന്യത ഊർന്നിറങ്ങി കാറിൽ ഒരു ശോകാന്തരീക്ഷം തീർത്ത പോലെ തോന്നി. ഈ വേനലിലും മഴ പെയ്യിക്കയാം മാത്രമുള്ള കറുത്ത മേഘങ്ങളുടെ ഒരു കൂട്ടം ആ തലയ്ക്കു മുകളിൽ പെയ്യാൻ വെമ്പി നിന്ന പോലെ.

"പോകാം", ആ പതിഞ്ഞ സ്വരം എന്തോ എന്നിൽ രോമാഞ്ചമുണ്ടാക്കി, ഒരു വല്ലാത്ത ആജ്ഞാശക്തി ആ സ്വരത്തിനു. മാത്രമല്ല ഒരു ആട് സംസാരികയുന്നതു ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്. അതിനു മുൻപ് വരെ അവറ്റകളുടെ "മേ മേ " എന്ന ശബ്ദം കേൾക്കുമ്പോ എനിയ്ക്കു ചിരിയാണ് വരാറ്. എങ്ങോട്ടെന്ന് പോലും ചോദിക്യാതെ ഞാൻ വണ്ടി മുന്നോട്ടെടുത്തു. 

മനസ്സിൽ ഒരായിരം ചോദ്യങ്ങളായിരുന്നു. ആരാണീ ആട്? നാട്ടിലെ ഇനമല്ല. ഇതെങ്ങനെ ഇവിടെയെത്തി? എങ്ങനെ മനുഷ്യരുടെ ഭാഷ സംസാരികയുന്നു? നീണ്ട ഒരു ചോദ്യാവലി മനസ്സിൽ കിടന്നു വീർപ്പു മുട്ടാൻ  തുടങ്ങി. എന്റെ പരവേശം കണ്ടിട്ടായിരിക്യാണം പുള്ളി തന്നെ മെല്ലെ സംസാരം തുടങ്ങി. 

"പേടിക്യണ്ട, നിങ്ങൾക്ക്  തരാനുള്ള കാശ്എ ന്റെ കൈയ്യിലുണ്ട്. എന്നെ അയാളുടെ അരികിൽ എത്തിച്ചാൽ മാത്രം മതി. വളരെ കഷ്ടപ്പെട്ടാണ്  തിരഞ്ഞു കണ്ടു പിടിച്ചത് . അയാളെ കണ്ടേ തീരു. കഴിഞ്ഞ രണ്ടു വര്ഷമായെ അയാളെ തേടി നടക്കുകയാണ്. ഒന്ന് കാണണം, എന്നിട്ടു ആ മുഖത്തു നോക്കി ചോദിക്യാനം, എന്തിനു എന്നോടിത് ചെയ്തെന്നു. "

ഏതാണാ ആൾ? എന്തിനാണൊരാട് മനുഷ്യന് തേടി നടക്കുന്നത്? അതും കഴിഞ്ഞ രണ്ടു വർഷമായി. ചോദ്യങ്ങൾ പലതുണ്ടെങ്കിലും  ഒന്നും പുറത്തേയ്ക്കു വന്നില്ല. പറഞ്ഞു തന്ന വഴികളിലൂടെ അനുസരണയോടെ ഞാൻ വണ്ടിയോടിച്ചു. 

"തന്നെ ആരെങ്കിലും അനുവാദമില്ലാതെ തൊട്ടിട്ടുണ്ടോ?" ഞങ്ങളുടെ ഇടയിൽ താളം കെട്ടിയ നിശബ്ദദ ഭേദിച്ച് പിന്നേം ഒരു ചോദ്യം. എന്ത് പറയണമെന്നറിയാതെ ഞാൻ പരുങ്ങി. "അയാൾ അത് ചെയ്തു. ഇടയൻ ഞങ്ങളുടെ കാവലാളാണ്. ഞങ്ങളെ തീറ്റുന്നതും പോറ്റുന്നതുമെല്ലാം അവനാണ്, പക്ഷെ അതിനു ഇങ്ങനെ ഒരു വില കൊടുക്കേണ്ടി വരുമെന്ന് തോന്നിയില്ല. ഒരു മിണ്ടാപ്രാണിയെന്ന പരിഗണന പോലുമില്ലാതെയാണ്. അയാളുടെ കാമതൃഷ്ണ ഒതുക്കാൻ തിരഞ്ഞെടുത്തത് എന്നെയാണ്, എനിക്കയാളുടെ നാട്ടിലെ ഒരു പറ്റുകാരിയുടെ  പേരുമിട്ടു. കിടക്കാനും ഇരിക്യാനും പറ്റാതെ എത്ര  നാളുകൾ അയാളുടെ അറയ്ക്കുന്ന ഗന്ധവും ശുക്ലവും പേറി ഞാൻ നടന്നു....  ആ മണലാരണ്യത്തിൽ കിടന്നു അയാൾക്ക്‌ സമനില തെറ്റിയതാണ് എന്നാണ് പറയപ്പെടുന്നത്.  മനുഷ്യന് മാത്രം തെറ്റുന്ന സമനില! അനുഭവിച്ചത്‌ ഞാനും, സഹതാപം മുഴുവൻ അയാൾക്കും! ഈയടുത്തിടെ നിങ്ങളുടെ സോഷ്യൽ മീഡിയയിൽ ഒരു സ്ത്രീ ചോദിച്ചെന്നു കേട്ടു, സിനിമയാവാൻ പോകുന്ന അയാളുടെ കഥയിൽ ആ രംഗം ചിത്രീകരിക്കയില്ലേ എന്ന്. ഒരു ആടിന്റെ കൂടെ കിടക്കേണ്ടി വന്നവൻറെ  അവസ്ഥ. പരിതാപകരം എന്നാണ്. മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന ക്രൂരതയ്ക്കു ഇരകളാകുന്നത് ഞങ്ങളെപോലുള്ളവർ. വല്ലാത്ത നീതി തന്നെ അല്ലെ?"

"അയാൾ ഒരു ദിവസം രക്ഷപെട്ടു അവിടെ നിന്ന്. പക്ഷെ  ജീവനുള്ളിടത്തോളം കാലം ആ ഓർമ്മകൾ എന്നെ വീർപ്പു മുട്ടിക്കയും. രാത്രിയിൽ ഉറക്കമില്ല, പമ്മി പമ്മി അയാൾ എന്റെ അടുത്തെത്തുമോ എന്ന പേടിയാണ്. അങ്ങനെ ഓർക്കാപുറത്തു കിട്ടിയ ഒരവസരത്തിൽ  ഉറക്കമില്ലാത്ത ഒരു രാത്രി തുടങ്ങിയതാണെന്റെ യാത്ര. അന്ന് തൊട്ടു തിരയുകയാണ് ആ മനുഷ്യനെ."

എനിയ്ക്കു തല പെറുക്കാൻ തുടങ്ങി. 

"മനുഷ്യര്ക്കു അവർ ചെയ്തു കൂട്ടുന്നതിനെല്ലാം ന്യായങ്ങളുണ്ട്. ജീവജാലങ്ങളിൽ ഏറ്റം ബുദ്ധിയും വിവേകവുമുള്ള വർഗം - എന്ന  അഹങ്കാരവും. എന്നാൽ ഈ ഭൂമി നിങ്ങള്ക്ക് മാത്രം സ്വന്തമെന്നാരു പറഞ്ഞു? നിങ്ങളെക്കാൾ ഈ ഭൂമികയു വിനയായൊരു പടപ്പില്ല. ഇരിയ്ക്കുന്ന കൊമ്പു വെട്ടുന്ന വിഡ്ഢികൾ. "

"മിണ്ടാപ്രാണികളെന്നു നിങ്ങൾ പറയുന്ന, ഞങ്ങളെപോലുള്ളവർ മിണ്ടി തുടങ്ങിയാൽ പുറത്തു വരും മനുഷ്യൻ്റെ ക്രൂരതയുടെ ചരിത്രങ്ങൾ. സ്വന്തം വർഗത്തിന് വരെ ഇത്രമേൽ ഭീഷണിയായ വേറൊരു ജീവജാലമുണ്ടോടോ ഈ മണ്ണിൽ? "

"ഈ ഭൂമിയിലുള്ളതെല്ലാം നിങ്ങളുടെ മുതലെടുപ്പിന് വേണ്ടിയുള്ളതെന്ന ചിന്തയാണ് നിങ്ങള്ക്ക്. ഒരു ജീവനെയും നിങ്ങൾ വെറുതെ വിടില്ല. ഇനിയും വയ്യ. ഞങ്ങൾക്ക് മടുത്തു തുടങ്ങി. ഞങ്ങളുടെ ശബ്ദമായി ഇനി ഞാനുണ്ട്. ഞങ്ങളുടെ ചോദ്ക്യങ്ങൾക്കു നിങ്ങൾ ഉത്തരം തന്നെ തീരു. "

കാറ്റിൽ എന്റെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു തുള്ളികൾ തണുത്തുറയാൻ തുടങ്ങി, എന്ത് പറയണമെന്നറിയാതെ ഞാൻ റോഡിലേക്യു് തറച്ചു നോക്കി വണ്ടി പായിച്ചു. 

"ആ വളവു കഴിഞ്ഞു എന്നെ ഇറക്കിക്കോളു. " അവസാനം പുള്ളി പറഞ്ഞു. ഞാൻ തെല്ലാശ്വാസത്തോടെ വണ്ടി ഒതുക്കി, ഡോർ തുറന്നു പിടിച്ചു. എന്നെ ഒന്ന് നോക്കി "നന്ദിയുണ്ട്" എന്ന് പറഞ്ഞു അങ്ങനെ എന്റെ കസ്റ്റമർ നടന്നു നീങ്ങി. സീറ്റിൽ ഒരു തുണി സഞ്ചിയും പിന്നെ കുറച്ചു പൂടയും മാത്രം. നടന്നതെല്ലാം വിശ്വാസിക്യാൻ ഞാൻ അപ്പോഴും പാട് പെടുകയായിരുന്നു. സഞ്ചി കൈയ്യിലെടുത്തു ഞാൻ വിളിച്ചു കൂവി - "സഞ്ചിയെടുത്തില്ല".. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ മറുപടി  വന്നു. "അത് തനിക്യാ .. എനിയ്ക്കു വേണ്ട ."  കസ്റ്റമർ വാക്കു പാലിച്ചിരികയുന്നു, അതിനുള്ളിൽ ചുക്കിച്ചുളിഞ്ഞ ഒരു കേട്ട് അറബി നോട്ടുകൾ. തിരിച്ചു വരവിൽ മാനം ഇരുണ്ടു. ഈ വർഷത്തെ ആദ്യത്തെ വേനൽ മഴ. 

.................................

"എന്തൊരുറക്കമാട ഇത് " എന്ന സതീശന്റെ വിളി കേട്ടാണ് എഴുന്നേറ്റത്. ഞെട്ടിത്തിരിഞ്ഞു പിൻസീറ്റിലേക്യു് നോക്കിയപ്പോൾ ഒരു അതിജീവനത്തിന്റെ കഥ പറയുന്ന പ്രശസ്‌തമായ നോവൽ ഇപ്പോഴുമുണ്ട് സീറ്റിൽ.

Saturday, 2 March 2024

തിയേറ്ററുകളെ ഉണർത്തിയ ഫെബ്രുവരി



തീയേറ്റർ ഉടമകൾക്ക് ആശ്വാസമായി -  2024 ഇന്റെ രണ്ടാം മാസം . മൂന്നു സിനിമകൾ ഈ മാസത്തിൽ പ്രേക്ഷകരെ വീണ്ടും തീയേറ്ററുകളിൽ തിരികെ കൊണ്ട് വന്നു. അതും വ്യത്യസ്ത genre ഇൽ  ഉള്ള മൂന്നു സിനിമകൾ.

പ്രേമലു  - പ്രണയ സിനിമകളോടുള്ള ഇഷ്ടം കുറഞ്ഞതിലാവണം അത്  കാണാൻ എന്തോ  താല്പര്യം തോന്നിയില്ല. പിന്നെ യൂത്ത് ലവ് സ്റ്റോറീസ്  എന്നെ excite ചെയ്തിരുന്ന കാലം കഴിഞ്ഞിരിക്കയുന്നു. മാത്രമല്ല ഗിരീഷ് A D യുടെ കഴിഞ്ഞ  രണ്ടു സിനിമകളും അത്രയ്ക്കു പിടിച്ചുമില്ല. ആദ്യത്തേത് ഒരു forced ലവ് സ്റ്റോറി പോലെയാണ് തോന്നിയത്, എനിയ്ക്കു ദഹികയാത്ത ഒരു പാട് എലെമെന്റ്സ് ഉണ്ടായിരുന്നു അതിൽ . രണ്ടാമത്തേത് മുഴുവൻ കണ്ടില്ല - കഥ ഒരു ലവ് സ്റ്റോറിയിലേക്യു് വഴി മാറിയപ്പോൾ മടുത്തു പോയി. അല്ലെങ്കിലും നാല്പത്തിന്റെ പടി ചവുട്ടി കയറിയ എന്നെപ്പോലുള്ള മില്ലേനിയൽസ് അല്ല ഈ സിനിമകളുടെ ടാർഗറ്റ് ഓടിയൻസ്. അത് കൊണ്ട് തന്നെ പ്രേമലു  ഒഴിവാക്കി. OTT യിൽ വരുമ്പോ വേണമെങ്കിൽ ഒരു കൈ നോക്കാം. 

ബ്രഹ്മയുഗം: മമ്മൂട്ടി എന്ന അഭിനേതാവിന്റെ ഈ അടുത്ത കാലത്തെ സിനിമകളെല്ലാം തന്നെ revolutionary ആയിരുന്നുവെന്നു പറയാം. ഒരു established ആയ സൂപ്പർസ്റ്റാർ ഇത്തരം experimental സിനിമകൾ തിരഞ്ഞെടുക്കുന്നത് ശരിക്യും അദ്‌ഭുതകരം തന്നെ. അതിന്റെ ക്രെഡിറ്റ് അങ്ങേർക്കു കൊടുത്തേ പറ്റു. പക്ഷെ ബ്രഹ്മയുഗം ചെറുതായിട്ട് നിരാശപ്പെടുത്തി. പോപ്പുലർ verdict ഇന് എതിരായി അല്പം വിരസവും അയി  തോന്നി. 
    പെർഫോമെൻസിൽ മമ്മൂട്ടി ഒഴിച്ച് മറ്റു രണ്ടു പേരും പോര എന്നാണു എന്റെ പക്ഷം . അർജുൻ അശോകന്റെ മുഖത്തു ഭീതിയല്ലാതെ മറ്റൊരു വികാരവുമില്ല, സിദ്ധാർഥ് ഭരതനാണെങ്കിൽ ആദ്യാവസാനം ഒരു നിസ്സംഗ ഭാവം. സ്പെഷ്യലി ഒരു സിനിമ ഈ മൂന്ന് കഥാപാത്രങ്ങളെ മാത്രം ചുറ്റിപറ്റി നിൽക്കുമ്പോൾ, അത്  വല്ലാത്തൊരു ആവർത്തന വിരസത സൃഷ്ടിച്ചു. എഡിറ്റിംഗ് കുറച്ചു കൂടി tight ആക്കിയെങ്കിൽ കൊള്ളാമായിരുന്നു; അത് സിനിമ കമ്മ്യൂണിക്കേറ്റ ചെയ്യാൻ ആഗ്രഹിയ്ക്കുന്ന ആ horror എലമെന്റ് കുറച്ചു കൂടി എഫക്റ്റീവ് ആയി ആളുകളിലേക്യു് എത്തിച്ചേനെ.  രാഹുൽ സദാശിവന്റെ ആദ്യത്തെ സിനിമ മെൻഷൻ ചെയ്തേ പറ്റൂ ഇവിടെ, ഭൂതകാലം was superior  - പെർഫോമൻസിലും ട്രീട്മെന്റിലും.
    കഥയിലും പല പോരായ്മകളും  കണ്ടു, പല ചോദ്യങ്ങൾക്കും ശരിയായ ഉത്തരമില്ല. എല്ലാത്തിനും മുകളിൽ  ഒരു കീഴാളൻ മേലാളൻ അധികാരശ്രേണിയിൽ നിന്നും ഇന്നും നമ്മുടെ എഴുത്തുകാർ കരകേറിയിട്ടില്ലെന്നത് ലജ്ജാവഹം. മാംസം തിന്നുന്ന, കള്ളു കുടിയ്ക്കുന്ന കീഴാളരുടെ ആരാധനാമൂർത്തി, തന്നെ ഇതിലും വില്ലൻ. മേലാളറിൽ വില്ലന്മാരെ ഉണ്ടാക്കാൻ എന്തോ പേടി പോലെ. 

മഞ്ഞുമ്മൽ ബോയ്‌സ് : സത്യം പറയാമല്ലോ ആദ്യത്തെ പോസ്റ്റർ കണ്ടപ്പോ ഉള്ളിൽ വന്നത് വീണ്ടും ഒരു high testosterone കഥ പറയുന്ന ഈയിടെ സ്വാഭാവികമായി കണ്ടു വരുന്ന തരം ഒരു സിനിമയുടെ ഫീൽ ആണ്. FB യിൽ ഒരു ഫ്രണ്ട് എഴുതിയ റിവ്യൂ ആണ് എന്നെ തീയേറ്ററിയിൽ എത്തിച്ചത്. ആ വ്യക്തിയോട് നന്ദി പറഞ്ഞു തന്നെ തുടങ്ങട്ടെ - മഞ്ഞുമ്മൽ ബോയ്സ് was a different cinematic experince. 

കൊടൈക്കനാൽ എന്ന ഹിൽ സ്റ്റേഷന്റെ ഭംഗി ഇത്രയധികം ഒപ്പിയെടുത്ത വേറൊരു സിനിമ ഞാൻ കണ്ടിട്ടില്ല. ഒരവസരം കിട്ടിയാൽ സ്‌ക്രീനിലേക്യു് ഊളിയിട്ടെനെ ഞാൻ.  ഷൈജു ഖാലിദിന് ഒരായിരം നന്ദി. പ്രകൃതിയുടെ മനം മയക്കുന്ന ഈ ഭംഗി കാണുമ്പോഴാണ് മനുഷ്യര് ഈ ഭൂമി അർഹികയുന്നില്ലെന്നു തോന്നാറ് പലപ്പോഴും. അത് പോലെ തന്നെ മികച്ചതായിരുന്നു സുഷിന് ശ്യാമിന്റെ ബാക്ഗ്രൗങ് സ്കോർ. കാടിന്റെ ഉള്ളിൽ പതിയിരിക്കയുന്ന നിഗൂഢതകൾ ശബ്ദങ്ങളായി ഇറങ്ങി വന്ന പോലെ. 

ഒരു survival  സ്റ്റോറി എന്ന് പൂർണമായും പറയാൻ പറ്റില്ല സിനിമയെ. കാരണം 127 പോലെ survivor ഇലെക്യു് ചുരുങ്ങുന്നതല്ല കഥ. ഇതൊരു കൂട്ടായ്മയുടെ കഥയാണ്. മനിഷ്യത്വത്തിന്റെ, സൗഹൃദത്തിന്റെ കഥയാണ്. സ്വന്തം ജീവിതം പണയപ്പെടുത്തിയും ഒരു ജീവനെ രക്ഷിക്യാൻ തുനിയുന്ന മനുഷ്യന്റെ നന്മയുടെ കഥയാണ്. "ഞാൻ അവന്റെ അമ്മയോടെന്തു പറയും " എന്ന guilt ഡയലോഗ് ഒഴിവാക്കാമായിരുന്നു എന്ന് തോന്നി പക്ഷെ. 

എന്നെ ഏറെ ആകർഷിച്ചത് കൈയ്യടി കിട്ടുന്ന ഒരു രംഗത്തിലെ music ഉം (സാധാരണ ഒരു മാസ്സ് ബിജിഎം ആണ് പതിവ്) , തീരെ masculin  അല്ലാത്ത സൗബിന്റെ സിജു എന്ന കഥാപാത്രവുമാണ്.  ഒരു fight സീനോ introduction സീനോ വന്നാൽ നായകന്റെ കാലും കൈയും മസിലും മുണ്ടു മടക്കി കുത്തലും പൊടി പറത്തലും  ഇല പാറിക്യ ലും  ഒക്കെ കണ്ടു  മനം  മടുത്ത എനിയ്ക്കു, സാധാരണ മനുഷ്യനെ സ്‌ക്രീനിൽ കാണാൻ കിട്ടിയത്  വലിയ ആശ്വാസം  ആയിരുന്നു. exagerations ആഘോഷമാക്കുന്ന ഇന്നത്തെ ഓടിയൻസിനു ഇടയിലേക്കയാണ് പമ്മിപ്പമ്മി സിജുവിന്റെ വരവ്. എല്ലാവരും, പ്രത്യേകിച്ച് tamil actors അവരുടെ റോളുകൾ ഭംഗിയാക്കി. 

അത് പോലെ മനോഹരമായ മറ്റൊരു രംഗം,  എന്റെ സുഹൃത്ത് പറഞത് പോലെ ഒരു irony ആണ് - സുഭാഷും(ശ്രീനാഥ് ഭാസി ) പ്രസാദും (ഖാലിദ് റഹ്മാൻ) തമ്മിലുള്ള സംഭാഷണം. ദൈവമില്ലെന്നു വിശ്വസിക്‌യുന്ന  സുഭാഷിനെ ദൈവമാക്കുന്ന ഒരു രംഗമുണ്ട്. കമലഹാസന്റെ 'അൻപേ  ശിവം' എന്ന സിനിമയിലെ ഒരു ഡയലോഗ് ആണ് ഓര്മ വന്നത് - "മുന്നും പിന്നും അറിയാത്ത ഒരു പയ്യന് വേണ്ടി കണ്ണീർ ഒഴുക്കിയില്ലേ, ആ നിങ്ങളാണ് ദൈവം." ഒരു സിനിമ ഒന്നിലധികം തവണ തീയേറ്ററിൽ കാണാറില്ല ഈയിടെ, പക്ഷെ ഇത്തവണ ആ പതിവ് തെറ്റിച്ചേക്കാം. സംവിധായകൻ ചിദംബരത്തിനും ടീമിനും ഒരു ഹാറ്സ് ഓഫ് . 




Friday, 26 January 2024

ആരാച്ചാർ

കഴിഞ്ഞ ഒരാഴ്ചയായി വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു, കഴിഞ്ഞ കുറച്ചു മാസങ്ങളായി അവളെന്റെ കൂടെയുണ്ടായിരുന്നു - ചേതന. പുസ്തകത്താളുകൾ കഴിയുന്നതോടെ അവളെന്നെ വിട്ടു പോകുമെന്ന ഭയം എന്നെ വല്ലാതെ അലട്ടി, എങ്കിലും അവളുടെ യാത്ര എങ്ങോട്ടെന്നറിയാനുള്ള ജിജ്ഞാസ എന്നെ മുന്നോട്ടായിച്ചു ....  പുസ്‌തകത്തിന്റെ  ഏടുകൾ വായിച്ചു തീർന്നിരിക്കയുന്നു. എന്നാൽ അവൾ എന്റെ കൂടെയുണ്ട്, ഇനിയങ്ങോട്ടുള്ള യാത്രകളിലും അവൾ ഉണ്ടാകും. 

മീരക്യു് നന്ദി