Search This Blog

Sunday, 13 September 2020

Nottangal

 വാവയുമായി ഞങ്ങളുടെ ആദ്യത്തെ യാത്ര ഊട്ടിയിലക്യായിരുന്നു.  ട്രിപ്പ്‌ ഒക്കെ കഴിഞ്ഞു പക്ഷെ വീട്ടിലെത്തി ഫോട്ടോസൊക്കെ നോക്കിയപ്പോ വല്ലാത്ത വിഷമം ...  എന്റെ കൂടെടുള്ള ഒരു ഫോട്ടോല് പോലും അവൾ ചിരിച്ചിട്ടില്ല. പിന്നീടും ഒരു പാട് ഫോട്ടോസിൽ ഇത് തന്നെയാണ് അവസ്ഥ. ഞാൻ എടുക്കുന്ന ഫോട്ടോസിൽ എല്ലാം ചിരിച് കളിച്ചു.. എന്റെ കൂടെയുള്ളവയിൽ മറിച്ചും.  എന്താണീ പ്രതിഭാസത്തിന്റെ ഗുട്ടൻസ് എന്നെനിക്കയു അന്ന് പിടി കിട്ടിയില്ല. 

   കുറെ കാലം കഴിഞ്ഞു ഈയിടെ ആ പഴയ ചിത്രങ്ങളിലൂടെ ഒന്നൂടിച്ചു പോയപ്പോൾ തോന്നിയതാണ്.  സത്യം പറഞ്ഞാൽ ആ ചിരികളെല്ലാം എനിയ്ക്കു വേണ്ടിയായിരുന്നു.  അവളുടെ മുന്നിൽ എന്നേ കണ്ടത് കൊണ്ടാവാം അവൾ അത്രയ്ക്കു സന്തോഷവതി ആയിരുന്നത്.  ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് "Beauty lies in the eyes of the beholder ". പല രീതിയിലും ഇതിനു വ്യാഖ്യാനമുണ്ടവങ്കിലും എനിയ്ക്കു ഏറ്റവും striking ആയി തോന്നിയത് ഇതാണ്.  കാണുന്നവരാണ് ഒരു വസ്തുവിന്റെ അഥവാ ഒരു വ്യക്തിയുടെ സൗന്ദാര്യം നിശ്ചയിക്കയുന്നത്. നമുക്കേറ്റവും പ്രിയപ്പെട്ടവരുടെ കണ്ണിലൂടെ നോക്കുമ്പോഴാണ് നാം സുന്ദരികളും സുന്ദരന്മാരും ആകുന്നതു. അഥവാ  അവരുടെ നോട്ടങ്ങളാണ് നമ്മുടെ ചിരികയുന്ന മുഖത്തിന് പിന്നിലെ രഹസ്യം.  ഒരു പക്ഷെ ഇത് തന്നെയാവും ഇന്നത്തെ തലമുറയ്‌യുടെ ഹരമായ selfie എന്നാ പ്രതിഭാസത്തിന്റെ വേരും.  നാം നമ്മിലേക്കു നോക്കൂടുമ്പോഴത്തെ സൗധര്യം.  അത് വേറെ എവിടെ കിട്ടാനാണ്. 

  അപ്പൊ ഈ പ്രൊഫഷണൽ ഫോട്ടോഗ്രാഫർസ് എല്ലാം എടുക്കുന്ന ഫോട്ടോസെല്ലാം എങ്ങനെ ഒരു വ്യക്തിയുടെ ഭംഗി ഒപ്പിയെടുക്കുന്നു എന്നൊരു ചോദ്യം വരാം.  തന്റെ മുന്നിൽ നിൽക്കുന്ന വ്യക്തി സുന്ദരണോ സുന്ദരിയോ ആണെന്ന് അവർ ശരികയും വിശ്വസിക്യുമ്പോളാവണം അത്തരം ചിത്രങ്ങൾ പിറക്കുന്നത്. "മഹേഷിന്റെ പ്രതികാരം" എന്നാ സിനിമയിലും അത്തരമൊരു ആശയം share ചെയ്യുന്നുണ്ട്. ആദ്യത്തെ photo മഹേഷ്‌ ഫോട്ടോഗ്രാഫ്യുടെ പ്രോട്ടോകോളുകൾ മാത്രം നോക്കി എടുക്കുന്നതാണ്.  എന്നാൽ പിന്നീട് അവന്റെ കണ്ണുകൾ പെൺകുട്ടിയിലെ യഥാർത്ഥ സൗധര്യം കാണാൻ തുടങ്ങുന്നു.  അറിയാതെയാണെങ്കിലും അവൾ ശരികയും ആസ്വദികെയുന്ന ആ നിമിഷം അവനു പകർത്താൻ കഴിഞ്ഞത് അങ്ങനെയായിരിക്യാനം. എല്ലാം എന്റെ അനുമാനങ്ങളായിരിക്യാം...  കാഴ്ചപ്പാടിൽ തെറ്റും ഉണ്ടായിരിക്യാം.  എങ്കിലും അങ്ങനെ വിശ്വസിക്യാനാണ് എനിക്കയിഷ്ട്ടം. പ്രിയപ്പെട്ടവരുടെ നോട്ടങ്ങൾ തന്നെയാണ് നമ്മുടെ സൗധര്യത്തിന് പിന്നിലെ രഹസ്യം.

Wednesday, 9 September 2020

ഞാൻ

ആരാണ് നീയെന്ന ചോദ്യം പലയാവർത്തി എന്നോട് തന്നെ ചോദിച്ചു എനിക്കയും മടുതിരികെയുന്നു  . കഴിഞ്ഞ മുപ്പത്തിയെട്ടു വർഷങ്ങൾ ഞാൻ ആരൊക്കെയോ ആയി ... അതിൽ  പലതും എന്റെ വെറും സങ്കൽപം മാത്രമെന്ന് പോലും പലപ്പോഴും തോന്നി പോകുന്നു . സത്യം പറഞ്ഞാൽ ഈ ജീവിതം തന്നെ വലിയൊരു നുണയല്ലേ ??? നാം നമ്മളോട് പറയുന്ന , മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കയാണ് ശ്രമിയ്ക്കുന്ന കല്ല് വെച്ച നുണ . 

ഈയിടെ ഒരു സുഹൃത്ത് സോഷ്യൽ മീഡിയകളിലെ കപട വ്യക്തിത്വങ്ങളെ പറ്റി എഴുതിയത് വായിച്ചപ്പോൾ തോന്നിയതാണ് ... കാപട്യമില്ലാത്തവർ ആരാണ് നമ്മുടെ ഇടയിൽ ?? നിങ്ങളെന്ന നിങ്ങളെ ആർക്കറിയാം മുഴുവനായി ? ഞാനെന്ന എന്നെ സത്യം പറഞ്ഞാൽ ഇപ്പൊ എനിയ്ക്കു പോലും പിടി കിട്ടാത്ത അവസ്ഥയാണ് .. എവിടെയോ വായിച്ചതായി ഓർക്കുന്നു മനുഷ്യന്റെ നാല് മുഖങ്ങളെ പറ്റി - സമൂഹത്തിനു വേണ്ടി, പ്രിയപ്പെട്ടവർക്ക് വേണ്ടി , ആത്മബന്ധം ഉള്ളവരുടെ മുന്നിൽ ... അതൊന്നും കൂടാതെയുള്ള മറ്റാരെയും കാണിക്കയാതെ നാം മൂടി വെയ്ക്കുന്ന മുഖം . ആ മുഖം തുറന്നു കാണിക്കയാണ് ചങ്കുറപ്പുള്ളവർ എത്ര പേരുണ്ട് നമ്മുടെ ഇടയിൽ . മുഖം മൂടിയണിയാത്ത എത്ര പേരുണ്ട് ? 

കപടസദാചാരങ്ങളുടെ ഒരു കോട്ട കെട്ടി അതിനുള്ളിലാണ് പലരുടെയും വാസം. കോട്ടകെയുള്ളിൽ എന്തുമാകാം .. അത് പുറം ലോകമറിഞ്ഞാലാണ് പ്രശ്നം മുഴുവൻ. അടഞ്ഞു കിടക്കുന്ന വാതിലുകൾക്കപ്പുറം  എന്ത് സംഭവിക്കയുന്നു എന്നത് നിന്നെയോ എന്നെയോ സംബന്ധിച്ചു തീരെ പ്രസക്തമല്ലാത്ത ഒരു കാര്യം മാത്രം. ഈ കോട്ടമതിലുകൾ തകർത്തെറിയാൻ ചങ്കൂറ്റമുള്ളവർ ഉണ്ടാവട്ടെ,  ഭാവിയിലെങ്കിലും. പൊയ്മുഖങ്ങളെ അത്രകയും മടുത്തിരികയുന്നു. 

ഞാനും എനിയ്ക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിക്കയായാണ് . ഞാൻ എന്നെ തിരിച്ചറിയുന്ന ആ നാളെയിലേക്യു് പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു. ഭാവി എന്നും ശോഭനമായി തന്നെ തുടരട്ടെ .

ശുഭപ്രതീക്ഷയോടെ 
ഞാൻ