Search This Blog

Tuesday, 30 June 2020

അവൻ

അവൻ ജനിച്ചത് ഒരു നാട്ടിൻ പുറത്താണ്. അമ്മയെ കഷ്ട്ടപെടുത്തി മണിക്കൂറുകൾ നീണ്ട പ്രസവം. .  ഒരവസരത്തിൽ കുട്ടിയും അമ്മയും നഷ്ട്ടപെടുമോ എന്ന് വരെ എല്ലാവരും വിചാരിച്ചു. പക്ഷെ അവന്റെ നിയോഗം ജീവിക്യാനായിരുന്നു. അങ്ങനെ ആശുപത്രിയിൽ പോകാതെ വയറ്റാട്ടിയുടെ കൈയിലെക്യു് ജനിച്ചു വീഴുന്ന ആ കുടുംബത്തിലെ അവസാന സന്തതി ആയി അവൻ.

വീട്ടിലെ ഇളയ ആണ് തരി ആയതിനാൽ അവൻ അമ്മയുടെ കണ്ണിലുണ്ണിയായിരുന്നു. അമ്മയുടെ പിന്നിൽ നിന്നും വിട്ടു മാറാതെ അവൻ നടക്കും. ഉച്ചയ്ക്കു ചോറുണ്ണുമ്പോ അവനൊരു ഉരുള അമ്മയുടെ വക. അല്ലെങ്കിൽ അവനു വയറു നിറയില്ല.  രാത്രിയിൽ ആ ചൂട് പറ്റികിടന്നാലേ അവനുറങ്ങു.

വിദേശത്ത് ജോലി ചെയ്തിരുന്ന അച്ഛൻ അവനൊരു അതിഥി ആയിരുന്നു. വിളൈക്യപ്പെടാത്ത അതിഥി. അയാൾ വന്നാൽ അവനാക അസ്വസ്ഥനാവും. അയാളുടെ  ആകാരവും ശകാരവും അവനിൽ ഭീതിയുണര്ത്തി . പക്ഷെ അവൻ ഏറ്റവും വെറുത്ത് ആ രാത്രികളെ ആണ്. അയാൾ വന്നാൽ കുട്ടികൾക്ക് അകത്തെ മുറിയിലേയ്ക്കു പ്രവേശനമില്ല. അമ്മയുടെ സാമീപ്യം അവന്  നഷ്ട്ടപെട്ടു. ഉറങ്ങാതെ പുതപ്പിനുള്ളിൽ അവൻ മണിക്കൂറുകൾ തള്ളി നീക്കുമായിരുന്നു.

ആദ്മായി അയാളുടെ കൈയ്യുടെ ചൂടറിഞ്ഞ ദിവസം അവൻ മറക്കില്ല. അച്ഛനെ കാണാൻ വന്ന അദിഥികൾക്കു വെച്ച പലഹാര പാത്രത്തിൽ അവനൊന്നു കൈയിട്ടു. മകന്റെ ഈ പെരുമാറ്റം അങ്ങേർക്കു പിടിച്ചില്ല. കിട്ടി ഒരെണ്ണം നെടുബുരത്തെയു. അന്ന് വൈകുന്നേരം മുഴുവൻ അവൻ കണ്ണും മൂക്കും ഒലിപ്പിച്ചു നടന്നു. അമ്മ അവന്റെ പുറം ഉഴിഞ്ഞു സമാധാനിപ്പിച്ചു. അന്ന് രാത്രി അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു ഉറക്കം നടിച്ചു കിടന്നു. അച്ഛൻ എന്തൊക്കെയോ ശകാര വാക്കുകൾ പറഞ്ഞു വാതിൽ കൊട്ടിയടച്ചു ഉമ്മറത്തിണ്ണയിൽ രാത്രി കഴിച്ചു കൂട്ടി.

ആ  പ്രാവശ്യം അച്ഛൻ തിരിച്ചു പോയപ്പോ അവൻ അതാഘോഷിക്യാൻ  തീരുമാനിച്ചു. പെട്ടി കെട്ടി വെച്ചു ഉയരം കൂടിയ വെളുത്ത  അംബാസിഡർ കണ്ണിൽ നിന്നകന്നതും  വെട്ടിയെടുത്ത വാഴയിലയും ഉയർത്തി മുറ്റത്തൂടെ അവൻ ഒരു പ്രകടനം നടത്തി. "അച്ഛൻ പോയേ സിന്ദാബാദ് ". അത് കണ്ടു വരാന്തയുടെ ഒരു കോണിൽ അവന്റെ അമ്മ ഇരുന്നു, നിറകണ്ണുകളോടെ. 

പ്രണയം

പ്രണയം എന്നാ വികാരത്തോടു സത്യത്തിൽ വെറുപ്പായി തുടങ്ങിയിരുന്നു. ഒരു പക്ഷെ പ്രണയത്തിനോടല്ല, സമൂഹത്തിൽ കാണുന്ന അതിന്റെ പ്രതിഫലനങ്ങളോട്. ചുറ്റും കണ്ടതും കേട്ടതും എന്റെ ഉള്ളിൽ കത്തുന്ന ആ തീയിലേക്യു് എണ്ണ കോരിയിടുന്ന അനുഭവങ്ങളായിരുന്നു. അങ്ങനെ ഇരിക്കയുമ്പോഴാണ് ഒരു പ്രണയ കഥയുടെ നാബു പൊട്ടി മുളകെയുന്നതു. ഒരു സുഹൃത്തിന്റെ ജീവിതാനുഭവത്തിലൂടെ. ആദ്യമാദ്യം കളിയായിട്ടു കേട്ടു തുടങ്ങിയ ആ ബന്ധത്തിന്റെ ആഴവും പരപ്പും ഞാനറിയുന്നത് പിന്നീടാണ്.

ഒരു ക്ലിഷേ സിനിമ കഥയെ ഓര്മിപ്പിക്കയുന്ന ജീവിത സാഹചര്യങ്ങൾ. പിടി വിട്ടു പോയ്കൊണ്ടിരിക്കയുന്ന ജീവിതത്തിൽ ഒരു കൈ താങ്ങായി എത്തിയ അദ്ദേഹത്തോട് അവൾക്കു തോന്നിയ സ്നേഹത്തിന്റെ കഥ. ജീവന്റെ പരമാണുവിനെ പോലും ഉത്തേജിപ്പികയുന്ന  പ്രണയത്തിന്റെ കഥ. ഒരു platonic relationship എന്ന് പറയാൻ പറ്റില്ലെങ്കിലും അതിനോട് തൊട്ടു കിടക്കുന്ന ഒരു ബന്ധം. കഥയിലെ നായകൻറെ മനസ്സിൽ അവളോട്‌ തോന്നിയ ഇഷ്ടത്തിന്റെ പൊരുളറിയില്ല. (അവസരം കിട്ടിയാൽ ഞാൻ ചോദിക്കയുന്നതായിരിക്യും ).

ഒരു പക്ഷെ സഫലമാവില്ലെന്നു അറിഞ്ഞിട്ടും ( ഇത് ഇപ്പോഴത്തെ അവസ്ഥയാണ്,  സാഹചര്യങ്ങൾ മാറാം ), പിരിയാനാകാതെ ഒരു വൈകാരിക തലത്തിൽ ആ ബന്ധം നെഞ്ചോടു ചേർത്ത് നടക്കുന്ന അവർ യഥാർത്ഥ പ്രണയത്തിന്റെ പ്രതീകങ്ങളാണോ?  അതോ ഇനി യഥാർത്ഥ പ്രണയം ഇങ്ങനാണോ? അത് കൊണ്ടാണോ ലോകം ഇന്ന് കൊട്ടി ഘോഷിക്കയുന്ന മിക്യ പ്രണയ കഥകളും tragedy കളയത്തു?
ഉത്തരം എനിക്കയറിയില്ല.
എങ്കിലും ഒരിക്കയാളെങ്കിലും പ്രണയത്തിന്റെ തീവ്രതയിലൂടെ കടന്നു പോയവർക്ക് ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കയുന്നു.
ശുഭാപ്തി വിശ്വാസത്തോടെ ഇന്നും പ്രണയത്തെ വെറുത്തു കൊണ്ടിരിക്കയുന്നാ ഞാൻ....... 

കനൽ വഴികൾ

കേവലം ഒരു കഥ ആയി തുടങ്ങിയ എഴുത്തുകൾ കാലത്തിന്റെ ചിറകേറി ജീവിത സത്യങ്ങളായതെപ്പോൾ....

അറിയും തോറും ആഴമേറുന്ന സത്യങ്ങൾ.  എങ്ങനെ ഞാൻ മുൻകൂട്ടി കണ്ടു ഞാൻ നടക്കും കനൽ വഴികൾ? 

സ്വപ്‌നങ്ങൾ


     ഇടയ്ക്കിടെ അനുവാദമില്ലാതെ വരുന്ന സ്വപ്നങ്ങൾ ഒരു ഓര്മപെടുത്തലാണ്..  അവളെ മറക്കാൻ ഇനിയും അയാൾക്കു കഴിഞ്ഞിട്ടില്ല എന്നതിന്റെ. സ്വപ്നങ്ങളും മോഹങ്ങളും മറവിയുടെ മാറാപ്പിൽ കെട്ടി എറിഞ്ഞു എന്നേ വാതിൽ കൊട്ടിയടച്ചതാണ്. എങ്കിലും അത് തള്ളി തുറന്നു പലപ്പോഴും അവ വരും.

      വെളുപ്പാൻ കാലത്ത് കണ്ട ആ  സ്വപ്നത്തിന്റെ ആലസ്യത്തിൽ അയാൾ ഇരുന്നു. ഈ പ്രഭാതങ്ങളിലൊന്നിലെ മഞ്ഞു തുള്ളിയുടെ നൈര്മല്യമാണ് അവൾക്കു. ആദ്യ പ്രണയം ഒരു പെരുമ്പാമ്പായി അയാളെ ചുറ്റി മുറുക്കാൻ തുടങ്ങിയത് എന്നാണെന്നു അയാൾക്കൊര്മയില്ല. സൗഹൃദത്തിൽ നിന്ന് പ്രേമമെന്ന പടുകുഴിയിലേക്യു് എന്നാണ് വഴുതി വീണതെന്ന് ഓർത്തെടുക്കാനും കഴിയുന്നില്ല. എങ്കിലും അവളുടെ ഓര്മകള്ക്ക് കാലപ്പഴക്കം വന്നിട്ടില്ല. അവളുടെ കണ്ണുകൾ,   വൃത്തിയോടെ ഇരു പുറം ചീകി മെടഞ്ഞു വെച്ച സുവർണ നിറമുള്ള മുടി,  ആ നനുത്ത കൈകൾ. അവളുടെ സ്വപ്‌നങ്ങൾ മെനഞ്ഞു തള്ളി നീക്കിയ രാവുകൾ. അവളെന്നു സങ്കല്പിച്ചു തലയിണയിൽ നൽകിയ ഉമ്മകൾ. പ്രേമം വെറും ഒരു വികാരമല്ല, ഒരു ജീവിത ചാര്യയെന്നു തോന്നിയ നാളുകൾ.

     മനസ്സിലെ അല അടിക്യുന്ന വികാരങ്ങൾ അതിന്റെ തീവ്രതയോടെ  പേപ്പറിലേക്യു് പകർത്താൻ കഴിഞ്ഞെങ്കിൽ, വെറുത്യെങ്കിലും അയാൾ ആശിച്ചു പോയി. ഒടുവിൽ ശ്രമം ഉപേക്ഷിച്ചു കൈയിലിരുന്ന പേന താഴെ വെച്ചപ്പോൾ അതിൽ പറ്റിയ വിയർപ് തുള്ളികൾകു അതേ ഗന്ധം - ഒരു നാൾ മുറുകെ പിടിച്ച ആ നേർത്ത വിരലുകളുടെ  ഗന്ധം...