Search This Blog

Wednesday, 28 December 2022

ആ കാലുകൾ

     അവളുടെ കാലുകളിൽ രാവും പകലും സംഗമിച്ചു. വെള്ളികൊലുസിൽ പറ്റികിടന്ന മണൽത്തരികൾ പതിയെ പൊഴിയാൻ തുടങ്ങിയിരുന്നു . സിമെന്റ് തറയിൽ അവളുടെ പാദങ്ങളുടെ നനുത്ത പാടുകൾ , സൂര്യന്റെ താപമേറ്റു മായാൻ  വെമ്പി കിടന്നു..

    ഞാൻ അവളെ - കൂടുതൽ specific ആയി പറഞ്ഞാൽ, അവളുടെ കാലുകളെ ചൂഴ്ന്നു നോക്കുന്നത് അവളറിഞ്ഞോ എന്തോ ? എന്തായാലും അറിഞ്ഞ ഭാവം നടിച്ചില്ല. അവളുടെ കണ്ണുകൾ കടലിന്റെ ആഴവും പരപ്പും അളക്കാൻ ശ്രമിക്കയുകയാണെന്നു തോന്നി. എത്ര നേരം അവൾ അങ്ങനെ നിന്നോ എന്തോ? ഞാനും- എന്നാൽ എന്റെ കണ്ണുകൾ കടലിന്റെ ഭംഗി ആസ്വദിക്കയുന്നതിനു പകരം അവളുടെ കാലുകളിൽ ഉടക്കി കിടക്കുകയാണ്. ഇടയ്ക്കു വന്ന ഒരു ഫോൺ കാൾ അവളുടെ ആ നില്പിനു് സ്വല്പം ഭംഗം വരുത്തി. അല്പം നീരസത്തോടെ അവൾ സംസാരിച്ചു നിറുത്തി - തമിഴാണ് ഭാഷ.  എന്നിട്ടു പതിയെ നടന്നു തുടങ്ങി. ആ ഗോപുരത്തിന്റെ ആളൊഴിഞ്ഞ ഒരു കോണിലേക്യു്. 

    എന്റെ ജിജ്ഞാസ വളർത്താൻ മാത്രം എന്ത് പ്രത്യേകതയാണ് അവളുടെ കാലുകളിൽ? ഒരു പക്ഷെ പതറി ഓടുന്ന എന്റെ മനസ്സിന്റെ പാഴ്‌വേലകളാകും ഇതെല്ലാം. ഈയിടെ ഞാൻ മനസിന്നെ കെട്ടിയിടാറില്ല- അതിന്റെ വഴിയേ വിടും; സ്വതത്രമായി വിഹരികയട്ടെ പഹയൻ. 

    അവൾ പോകാനൊരുങ്ങുന്നു. മനസ്സിൽ എന്തെന്നിലാത്ത ഒരു നഷ്ട്ടബോധം. വെള്ളികൊലുസിട്ട ആ പാദങ്ങൾ ഒന്ന് തൊടാൻ തോന്നി. എന്റെ സ്നേഹസമാനമായി ഒരു ചുംബനം ആ മണൽ പുരണ്ട കൊലുസിൽ പതിക്യാനും . ഒരു പക്ഷെ ജീവിതത്തിൽ ഒരിക്കയാലും ഇനി കണ്ടു മുട്ടാൻ ഇടയില്ലാത്ത ആ കാലുകൾക്കു എന്റെ പാർട്ടിങ് ഗിഫ്റ്. താഴോട്ടുള്ള ഇറക്കത്തിൽ അവൾ പതിയെ ഒന്ന് തിരിഞ്ഞു നോക്കി, എന്നിട്ടു നടത്തം തുടർന്നു. ഞാൻ അപ്പോൾ പൊഴിഞ്ഞ ആ മണൽത്തരികൾ കണ്ടു പിടിക്കയാനുള്ള ശ്രമത്തിലായിരുന്നു...

No comments:

Post a Comment